രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 7 ബാലിസ്റ്റിക് മിസൈലുകളിൽ 6 എണ്ണം തകർത്തതായി യുഎഇ വ്യോമ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 7 ബാലിസ്റ്റിക് മിസൈലുകളിൽ 6 എണ്ണം തകർത്തതായി യുഎഇ വ്യോമ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരെണ്ണം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണു. 131 ഡ്രോണുകളിൽ 125 എണ്ണം തടഞ്ഞു, 6 എണ്ണം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണുവെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാനിയൻ ആക്രമണം ആരംഭിച്ചതിനുശേഷം196 ബാലിസ്റ്റിക് മിസൈലുകളെ നേരിട്ടുവെന്നും 181 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നും അധികൃതർ പറഞ്ഞു. 13 എണ്ണം കടലിൽ വീണു, 2 എണ്ണം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണു. കൂടാതെ, 1,072 ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തി, 1,001 എണ്ണം തടഞ്ഞു, 71 എണ്ണം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണു.
കൂടാതെ, 8 ക്രൂയിസ് മിസൈലുകൾ നിർവീര്യമാക്കി. ഇത് ചില നാശനഷ്ടങ്ങൾക്ക് കാരണമായി.
മരിച്ച 3 പേരിൽ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരാണ്. പരിക്കേറ്റ 94 പേരിൽ യുഎഇ, ഈജിപ്ത്, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, തുർക്കി, കൊമോറോസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ്.

ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
അൽ മിൻഹാദ് വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
സെപ്റ്റംബറിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കും
